Image

'പരാതിക്കാരി തന്നോട്‌ വിന്‍സെന്റിനെതിരെ ഒന്നും പറഞ്ഞില്ലെന്ന്‌ ഇടവക വികാരി

Published on 23 July, 2017
'പരാതിക്കാരി തന്നോട്‌ വിന്‍സെന്റിനെതിരെ ഒന്നും പറഞ്ഞില്ലെന്ന്‌ ഇടവക വികാരി


തിരുവനന്തപുരം: സത്രീ പീഡനക്കേസില്‍ ജയിലിലായ കോവളം എംഎല്‍എ എം വിന്‍സെന്റിനെതിരെ മൊഴി നല്‍കിയിട്ടില്ലെന്ന്‌ ഇടവകവികാരി. ബാലരാമപുരം സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ചര്‍ച്ച്‌ ഇടവക വികാരി ജോയ്‌ മത്യാസാണ്‌ താന്‍ ഇടവകാംഗമായ എംഎല്‍എയ്‌ക്കെതിരെ മൊഴി നല്‍കിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന്‌ ആരോപിച്ച്‌ രംഗത്തെത്തിയത്‌.
പരാതിക്കാരി തന്നെ വന്നു കണ്ടിരുന്നതായി പുരോഹിതന്‍ പറഞ്ഞു.

ഈ വീട്ടമ്മ എന്നെ കാണാന്‍ വേണ്ടി വന്നിരുന്നു. അവരുടെ കുടുംബപ്രശ്‌നങ്ങള്‍ എന്നോട്‌ പറയുകയുണ്ടായി. മറ്റ്‌ കാര്യങ്ങളൊന്നും എന്നോട്‌ പറഞ്ഞിട്ടില്ല. ശ്രീ വിന്‍സെന്റിന്‌ എതിരായിട്ട്‌ ഒന്നും എന്നോട്‌ പറഞ്ഞിട്ടില്ല. അത്‌ പോല തന്നെ അവര്‍ ഒരു കാരണവശാലും മാനസികമായോ ശാരീരികമായോ പീഡിപ്പിക്കപ്പെട്ടതിനേക്കുറിച്ചോ എന്നോട്‌ പറഞ്ഞിട്ടില്ല.
ഫാ. ജോയ്‌ മത്യാസ്‌

മാധ്യമങ്ങള്‍ വളച്ചൊടിച്ച്‌ പുരോഹിനും കന്യാസ്‌ത്രീയും ഇക്കാര്യങ്ങള്‍ പൊലീസിനെ ബോധ്യപ്പെടുത്തി എന്ന തെറ്റായ ധാരണയാണ്‌ ജനങ്ങള്‍ക്ക്‌ നല്‍കുന്നത്‌. അന്വേഷണ ഉദ്യോഗസ്ഥര്‍ വന്ന്‌ കണ്ടിരുന്നെന്നും താന്‍ മേല്‍പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ്‌ അവരെ ബോധിപ്പിച്ചതെന്നും പുരോഹിതന്‍ കൂട്ടിച്ചേര്‍ത്തു. പീഡനവിവരം വെളിപ്പെടുത്തിയെന്ന്‌ ഒരു കന്യാസത്രീയും പുരോഹിതനും മൊഴി നല്‍കിയെന്ന്‌ വാര്‍ത്തകളുണ്ടായിരുന്നു. പരാതിക്കാരിയും എം വിന്‍സെന്റും ഒരേ ഇടവകയില്‍ പെട്ടവരാണ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക