Image

വില്ലേജ്‌ ഓഫീസില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ വില്ലേജ്‌ അസിസ്റ്റന്റിന്‌ സസ്‌പെന്‍ഷന്‍

Published on 22 June, 2017
വില്ലേജ്‌ ഓഫീസില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ വില്ലേജ്‌ അസിസ്റ്റന്റിന്‌  സസ്‌പെന്‍ഷന്‍

കോഴിക്കോട്‌: കര്‍ഷകന്റെ ആത്മഹത്യയില്‍ വില്ലേജ്‌ അസിസ്റ്റന്റിനെ സസ്‌പെന്റ്‌്‌ ചെയ്‌തു. നേരത്തെ കുറ്റക്കാരായ ഉദ്യോഗസ്ഥകരെ സസ്‌പെന്‍ഡ്‌ ചെയ്യുമെന്നും മരിച്ച ജോയിയുടെ നികുതി ഇന്നു തന്നെ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ യു.വി ജോസ്‌ വ്യക്തമാക്കിയിരുന്നു. വില്ലേജ്‌ അസിസ്റ്റന്റ്‌ സിരീഷിനെതിരെയാണ്‌  നടപടി.

കര്‍ഷകന്‍ ആത്മഹത്യ ചെയ്‌ത സംഭവം ഗൗരവകരമായ വിഷയമാണെന്ന്‌ നേരത്തെ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നു. കളക്ടറോട്‌ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.
കളക്ടര്‍ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചിരുന്നു. അതേസമയം, പ്രശനത്തിന്‌ പരിഹാരം കാണാതെ പിന്മാറില്ലെന്ന്‌ പറഞ്ഞ്‌ സമീപവാസികളും നാട്ടുകാരും വില്ലേജ്‌ ഓഫീസ്‌ പരിസരത്ത്‌ പ്രതിഷേധിക്കുകയാണ്‌.

താഴത്തങ്ങാടി കാവില്‍ പുരയിടം വീട്ടില്‍ ജോയ്‌ ആണ്‌ തൂങ്ങി മരിച്ചത്‌. നികുതി സ്വീകരിക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ്‌ ആത്മഹത്യയിലേക്ക്‌ നയിച്ചത്‌. കോഴിക്കോട്‌ ചെമ്പനോട്‌ വില്ലേജ്‌ ഓഫീസിലായിരുന്നു കര്‍ഷകന്‍ ആത്മഹത്യ ചെയ്‌തത്‌. നേരത്തെ വില്ലജ്‌ ഓഫീസിനു മുന്നില്‍ രണ്ട്‌ തവണ നിരാഹാര സമരം നടത്തിയ ആളാണ്‌ മരിച്ച ജോയ്‌.

ഇന്നലെ രാത്രി 9:30ഓടെയാണ്‌ ജോയിയെ വില്ലേജ്‌ ഓഫീസില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്‌. രണ്ട്‌ വര്‍ഷത്തോളമായി നികുതി സ്വീകരിക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കം നിലനിന്നിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക