Image

സോഷ്യല്‍ മീഡിയ നിരോധനം: സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കശ്‌മീരി ജനത

Published on 27 April, 2017
സോഷ്യല്‍ മീഡിയ  നിരോധനം: സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കശ്‌മീരി ജനത


ശ്രീനഗര്‍: വാട്‌സ്‌ ആപ്പ്‌, ഫേസ്‌ബുക്ക്‌, ട്വിറ്റര്‍, യൂട്യൂബ്‌ ഉള്‍പ്പെടെ 22 സോഷ്യല്‍ മീഡിയകള്‍ക്ക്‌ 
 കശ്‌മീരില്‍ ഒരുമാസത്തേക്ക്‌ നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കശ്‌മീരി ജനത. ബുധനാഴ്‌ച വൈകുന്നേരം മുതലാണ്‌  സോഷ്യല്‍ മീഡിയകള്‍ക്ക്‌ കശ്‌മീരില്‍ നിരോധനം ഏര്‍പ്പെടുത്തി ജമ്മു കശ്‌മീര്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്‌. 


ശ്രീനഗറിലെ യുണിഫൈഡ്‌ കമാന്റ്‌ ഹെഡ്‌ക്വാട്ടേഴ്‌സില്‍ കശ്‌മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലായി രുന്നു ഈ തീരുമാനം. നേരത്തെ സര്‍ക്കാര്‍ 3ജി, 4ജി ഇന്റര്‍നെറ്റ്‌ സേവനങ്ങള്‍ നിരോധിച്ചിരുന്നു.

സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ചവരില്‍ കശ്‌മീരിലെ സാധാരണക്കാരും, വിദ്യാര്‍ഥികളും ബിസിനസ്‌ സമൂഹവുമെല്ലാമുണ്ട്‌.'ഇത്‌ ഉത്തരകൊറിയയേക്കാള്‍ മോശം' എന്നാണ്‌ ശ്രീനഗര്‍ സ്വദേശിയായ അഞ്‌ജും അഹമ്മദ്‌ നിരോധനം നിലവില്‍ വരുന്നതിന്‌ തൊട്ടുമുമ്പ്‌ ഫേസ്‌ബുക്കില്‍ കുറിച്ചത്‌.

'ഇത്‌ ആശയവിനിമയത്തിന്റെ പ്രശ്‌നമാണ്‌. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണ്‌. ഇത്‌ നീതിയുക്തമാണെന്ന്‌ എനിക്ക്‌ തോന്നുന്നില്ല. ഇതുകൊണ്ട്‌ ഒരു ഗുണവും ഉണ്ടാകുകയുമില്ല.' ലണ്ടനിലെ ഗോള്‍ഡ്‌സ്‌മിത്ത്‌ കോളജില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ മുജ്‌താബ റിസ്‌വി പറയുന്നു.
 
നിരോധനം അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ആക്രമണമാണെന്നാണ്‌ കശ്‌മീരില്‍ സര്‍ക്കാറിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ പറയുന്നത്‌. 1990കളുടെ തുടക്കം മുതല്‍ കശ്‌മീരില്‍ സംഘര്‍ഷം ആരംഭിച്ചവേളയിലെല്ലാം ചെയ്യുന്നത്‌ ഇതാണെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക