Image

വീട്ടമ്മയെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍; കാമുകനും സഹായിയും അറസ്റ്റില്‍

Published on 26 April, 2017
വീട്ടമ്മയെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍; കാമുകനും സഹായിയും അറസ്റ്റില്‍


അടിമാലി: ആറു മാസം മുമ്പ് കാണാതായ വീട്ടമ്മയെ കൊലപ്പെടുത്തി പുരയിടത്തില്‍ കുഴിച്ചിട്ടതായി കണ്ടെത്തി. കാമുകനും  സഹായിയും അറസ്റ്റില്‍. പണിക്കന്‍കുടി ചിന്നാര്‍നിരപ്പ് മണിക്കുന്നേല്‍ ലാലിയുടെ (42) മൃതദേഹമാണ് വീടിനു സമീപത്തെ പുരയിടത്തില്‍നിന്ന് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട്  അയല്‍വാസി കിളിയിക്കല്‍ ജോണി (48), ഇയാള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം ചെയ്ത നേര്യമംഗലം മരുതുംമൂട്ടില്‍ രാജന്‍ (49) എന്നിവരാണ് അറസ്റ്റിലായത്. യുവതിയെ കാണാതായത് മുതല്‍ ജോണി ഒളിവിലായിരുന്നു.

മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവില്‍ ജോണിയെ കുടകില്‍നിന്ന് പിടികൂടി ചോദ്യം ചെയ്തതോടെയാണ് കൊലപാതത്തിെന്റ ചരുളഴിഞ്ഞത്. ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞ ലാലിയുമായി രണ്ടു വര്‍ഷം മുമ്പാണ് ജോണി പരിചയപ്പെടുന്നത്. തുടര്‍ന്ന്, വാഴത്തോപ്പ് കേശവമുനി ഭാഗത്ത് താമസിച്ചിരുന്ന ഇയാള്‍ ചിന്നാര്‍ നിരപ്പില്‍ സ്ഥലം വാങ്ങി താമസം ആരംഭിച്ചു. ലാലിയുടെ വീട് നിര്‍മിക്കാന്‍ ജോണിയാണ് കരാര്‍ എടുത്തിരുന്നത്. ഇതോടെ ഇരുവരും കൂടുതല്‍ അടുത്തു. വീട് നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒരു വര്‍ഷം മുമ്പ് ഇവര്‍ പിണങ്ങിപ്പിരിഞ്ഞു. കഴിഞ്ഞ നവംബര്‍ ഒന്നിന് രാത്രി 8.30ഓടെ ലാലിയുടെ വീട്ടിലെത്തിയ ജോണി ഇവരുമായി വാക്കുതര്‍ക്കത്തിലായി. കലഹം മൂര്‍ഛിച്ചതോടെ വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്നും തുടര്‍ന്ന് ബലാല്‍സംഗം ചെയ്‌തെന്നും ജോണി പൊലീസിനോട് സമ്മതിച്ചു. അര്‍ധരാത്രിയോടെ മൃതദേഹം വലിച്ചിഴച്ച് വീടിനു സമീപത്ത് കുഴിച്ചുമൂടി.

ലാലിയുടെ ആഭരണങ്ങളും മൊബൈല്‍ ഫോണും കൈവശപ്പെടുത്തി ജോണി രാത്രിതന്നെ ഇവിടെ നിന്ന് കടക്കുകയായിരുന്നു. നവംബര്‍ 12ന് ജോണി  നേര്യമംഗലത്തുനിന്ന് മൂവാറ്റുപുഴയില്‍ താമസിക്കുന്ന ലാലിയുടെ മകന്‍ സുനിലിനെ ഫോണില്‍ വിളിച്ച് അമ്മ തെന്റ കൂടെയുണ്ടെന്നും യാത്രയിലാണെന്നും അറിയിച്ചു. ഫോണ്‍ വിളിയില്‍ സംശയം തോന്നിയ മകന്‍ നടത്തിയ അന്വേഷണത്തില്‍ കുറച്ചു ദിവസമായി അമ്മയെ കാണാനില്ലെന്ന് മനസ്സിലായി.  പിന്നീടുള്ള അന്വേഷണത്തില്‍ ലാലിയുടെ തിരോധാനത്തില്‍ ജോണിക്ക് പങ്കുള്ളതായി ബോധ്യപ്പെട്ടു. തുടര്‍ന്ന് ഇയാള്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. മക്കുവള്ളി, മനയത്തടം എന്നിവിടങ്ങളില്‍ തങ്ങിയശേഷം ഒരാഴ്ച മുമ്പാണ് കുടകിലേക്ക് പോയത്. പ്രായപൂര്‍ത്തിയായ രണ്ടു മക്കള്‍ ഉള്ള ജോണിയുടെ നാലാമത്തെ ബന്ധമാണിത്. ഇടുക്കി ജില്ല പൊലീസ് മേധാവിയുടെ പ്രേത്യക സംഘമാണ് അന്വേഷണം നടത്തിയത്. എസ്.പി കെ.ബി. വേണുഗോപാല്‍, മൂന്നാര്‍ ഡിവൈ.എസ്.പി അനിരുദ്ധന്‍, ദേവികുളം തഹസില്‍ദാര്‍ ടി.എ. ഷാജി, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക