Image

ജോസ് കെ മാണിക്ക് സ്വീകരണവും, പ്രതിനിധി സമ്മേളനവും 30 നു കവന്‍ട്രിയില്‍

Published on 25 April, 2017
ജോസ് കെ മാണിക്ക് സ്വീകരണവും, പ്രതിനിധി സമ്മേളനവും 30 നു കവന്‍ട്രിയില്‍
   കവന്‍ട്രി: അയര്‍ക്കുന്നം മറ്റക്കര സംഗമത്തില്‍ പങ്കെടുക്കുന്നതിനായി യുകെയില്‍ എത്തുന്ന കോട്ടയം പാര്‍ലമെന്റ് അംഗവും, കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി വൈസ് ചെയര്‍മാനുമായ ജോസ് കെ മാണിക്ക് പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ ആഭ്യമുഖ്യത്തില്‍ സ്വീകരണം നല്‍കും. ഏപ്രില്‍ 30 നു ഞായറാഴ്ച രാവിലെ പതിനൊന്നിനു കവെന്‍ട്രി സേക്രട്ട് ഹാര്‍ട്ട് പാരിഷ് ഹാളില്‍ നടക്കുന്ന സ്വീകരണ യോഗത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസി കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും, പാര്‍ട്ടിയിലും മറ്റു പോഷക സംഘടനകളിലും പ്രവര്‍ത്തിച്ചിരുന്ന നേതാക്കന്മാരും , പാര്‍ട്ടി പ്രവര്‍ത്തകരും, അനുഭാവികളും പങ്കെടുക്കും . ആദ്യമായി യു കെ യിലെത്തുന്ന ജോസ് കെ മാണി എംപി യെ പ്രവാസി കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹീത്രൂ വിമാനത്താവളത്തില്‍ സ്വീകരിക്കും . 

കേരളാ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കരുത്തുപകരാന്‍ , യുകെയിലെന്പാടുമുള്ള മുഴുവന്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരെയും അനുഭാവികളെയും കോര്‍ത്തിണക്കി, ഇപ്പോള്‍ നിലവിലുള്ള പ്രവാസി കേരള കോണ്‍ഗ്രസ് പ്രസ്ഥാനത്തെ കൂടുതല്‍ ശക്തവും, ജനകീയവുമായ ഒരു പ്രവാസി സംഘടനയാക്കാനുള്ള ശ്രമത്തിനും ജോസ് കെ മാണിയുടെ സാന്നിധ്യത്തില്‍ ആലോചിക്കും .

യുകെയില്‍ താമസിക്കുന്ന തന്റെ മണ്ഡലത്തിലെ പ്രവാസികളായ ജനങ്ങളെ നേരിട്ടു കാണുന്നതിനും എംപി താത്പര്യം അറിയിച്ചിട്ടുണ്ട്. യുകെയിലെ തന്റെ ഹ്രസ്വ സന്ദര്‍ശത്തിനിടയില്‍ ഈ മാസം 30നു ഉച്ചക്ക് മുന്‍പായി മുന്‍കൂട്ടി അറിയിക്കുന്നവര്‍ക്കായി കവെന്‍ട്രി യില്‍ എംപിയെ കാണുന്നതിനായുള്ള അവസരം ലഭിക്കുന്നതാണ് . താല്പര്യമുള്ളവര്‍  tomichenkozhuvanal@gmail.com എന്ന ഈമെയിലില്‍ മുന്‍കൂട്ടി ബന്ധപ്പെടേണ്ടതാണ്. 

പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ ആഭ്യമുഖ്യത്തില്‍ നടക്കുന്ന സ്വീകരണയോഗത്തില്‍ , കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയെ സ്‌നേഹിക്കുന്ന മുഴുവന്‍ ആളുകളും ഈ യോഗത്തില്‍ പങ്കെടുക്കണമെന്ന് പ്രസിഡന്റ് ഷൈമോന്‍ തോട്ടുങ്കല്‍, ജനറല്‍ സെക്രട്ടറിമാരായ ടോമിച്ചന്‍ കൊഴുവനാല്‍ (07828704378) , സി.എ ജോസഫ് (07846747602), മാനുവല്‍ മാത്യു (07737812369), ജോര്‍ജ് കുട്ടി എണ്ണപ്ലാശേരില്‍ (07886865779), സോജി ടി മാത്യു, ബെന്നി അന്പാട്ട്, ജിജോ അരയത്ത്, ജിജി വരിക്കാശേരി , ബിനു മുപ്രാപ്പള്ളില്‍, ജോയി വള്ളോംകോട്ട് എന്നിവര്‍ അറിയിക്കുന്നു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക