Image

യുവാവിന്റെ മൃതദേഹം കണ്ടെത്തി; കാണാതായ മലയാളിയുടേതെന്നു സംശയം

അനില്‍ മറ്റത്തിക്കുന്നേല്‍ Published on 21 April, 2017
യുവാവിന്റെ മൃതദേഹം കണ്ടെത്തി; കാണാതായ മലയാളിയുടേതെന്നു സംശയം
ചിക്കാഗോ: ചിക്കാഗോയിലെ എല്‍മസ്റ്റില്‍ താമസക്കാരനായ ജസ്റ്റിന്‍ ആന്റണിയെ (24) കാണാതായിട്ട് ഒരാഴ്ച പിന്നിട്ടപ്പോള്‍ എല്‍മസ്റ്റില്‍ ഒരു യുവാവിന്റെ മൃതദേഹം ലഭിച്ചത് ആശങ്കയായി.
ലഭിച്ചത് ജസ്റ്റിന്‍ ആന്റണിയുടെ മ്രുതദേഹമാണെന്നു സ്ഥിരീകരിചിട്ടില്ല. എങ്കിലും സാഹചര്യങ്ങള്‍ ആ യാഥാര്‍ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത് എന്നത് മലയാളി സമൂഹത്തെ ഒന്നാകെ ഉലച്ചിട്ടുണ്ട്. 

മൃതദേഹം വീട്ടില്‍ നിന്നും രണ്ടു മൈലോളം അകലെ നൂറടിയോളം താഴ്ചയുള്ള ക്വാറിയിലാണ് കാണപ്പെട്ടത്.

ഞായറാഴ്ച ബെല്‍വുഡിലെ മാര്‍ത്തോമാ ശ്ലീഹാ കത്തീഡ്രലില്‍ ജസ്റ്റിന്റെ തിരിച്ചുവരവിനായി കാന്‍ഡില്‍ ലൈറ്റ് വിജില്‍ തീരുമാനിച്ചിരിക്കെയാണു ഈ വാര്‍ത്ത വന്നിരിക്കുന്നത്.

24 വയസ്സുകാരനായ ജസ്റ്റിന്‍  
ദു:ഖവെള്ളിയാഴ്ച  വൈകുന്നേരം അഞ്ചരയോടെ വീട്ടില്‍ നിന്നും തന്റെ വെള്ളിനിറത്തിലുള്ള മൗണ്ടൈന്‍ ബൈക്കില്‍ ഇറങ്ങിയതിനു ശേഷമാണ് കാണാതാകുന്നത്. ബെല്‍വുഡിലെ പള്ളിയിലേക്ക് പോകുന്നു എന്ന സന്ദേശം ഇദ്ദേഹവും കുടുംബാംഗങ്ങള്‍ക്ക് അയച്ചിരുന്നു എങ്കിലും പള്ളിയില്‍ എത്തിയില്ല. തുടര്‍ന്ന് എല്‍മസ്റ്റ് പോലീസിന്റെ നേതൃത്വത്തിലും മലയാളി സുഹൃത്തുക്കളുടെ നേതൃത്വത്തിലും നടത്തിയ തിരച്ചിലുകള്‍ വിഭലമാവുകയായിരുന്നു. 

ബൈക്ക് വീടിനടുത്തു നിന്ന് നേരത്തെ കണ്ടെത്തിയിരുന്നു. 

 അങ്കമാലി മഞ്ഞപ്ര ഭരണികുളങ്ങര ആന്റണി ലില്ലി (മോളി) ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ബെനിറ്റ, എമില്‍.

യുവാവിന്റെ മൃതദേഹം കണ്ടെത്തി; കാണാതായ മലയാളിയുടേതെന്നു സംശയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക