Image

അന്ത്യം അരികിലുണ്ട് (സന്തോഷ് പിള്ള)

Published on 03 March, 2017
അന്ത്യം അരികിലുണ്ട് (സന്തോഷ് പിള്ള)
ഒരു മണിക്കൂറില്‍ നാല്പത്തിഅയ്യായിരം മൈല്‍ വേഗതയില്‍ ഒന്‌പോതു മൈല്‍ വീതിയുള്ള ഉല്ക്ക അന്തരീക്ഷത്തിലൂടെ കത്തി ജ്വലിച്ച് ഭൂമിയിലേക്ക് ഇടിച്ചു കയറി. മെക്‌സിക്കോയിലെ ചിക്ക് സൂ ലൂബ് എന്ന ചെറിയ പട്ടണത്തിനടുത്ത് അറുപത്തഞ്ച് അടി താഴ്ച്ചയുള്ള സമുദ്രത്തിന്റെ അടിത്തട്ടില്‍ ഇരുപതു മൈല്‍ ആഴത്തിലും നൂറ്റിപത്തു മൈല്‍ നീളത്തിലും ഒരു ഗര്‍ത്തം രൂപപെട്ടു. ഇടിയുടെ ആഘാതത്തില്‍ ഭൂമിയുടെ ഉപരിതലത്തിലുള്ള പാറക്കൂട്ടങ്ങള്‍ ഉരുകി ഒലിച്ച് ദ്രാവകാവസ്ഥയില്‍ ആയിത്തീര്‍ന്നു . റിച്ചര്‍ സ്‌കേലില്‍ 12 തീവ്രതയുള്ള ഭൂമികുലക്കം പര്‍വ്വത ശിഖരങ്ങളെ ചീട്ടുകൊട്ടാരം പോലെ തകര്‍ത്തു തരിപ്പണമാക്കി. 600 മൈല്‍ വേഗതയില്‍ കൊടുംകാറ്റടിച്ച് നോര്‍ത്ത് അമേരിക്കയിലെയും മെക്‌സിക്കോയിലെയും വൃക്ഷലതാദികള്‍നിലം പരിശാക്കി. ടെക്‌സസിലെയും ഫ്‌ളോറിഡയിലെയും കടല്‍ത്തീരങ്ങളില്‍ നൂറടിയില്‍ കൂടുതല്‍ഉയരത്തിലുള്ള സുനാമിതിരമാലകള്‍ആഞ്ഞടിച്ചു. 36000 ഡിഗ്രിഫാരന്‍ ഹൈറ്റിലുള്ളതീജ്വാലകള്‍ അമേരിക്കന്‍ ഭൂഖണ്ഡത്തെ ചുട്ടുചാമ്പലാക്കി . ഇടിയുടെ ആഘാതത്തില്‍ ഉയര്‍ന്നുപൊന്തിയ സള്‍ഫറും, പൊടിപടലവും അനേകവര്‍ഷംഭൂമിയെ അന്ധകാരത്തിലാഴ്ത്തി . സൂര്യപ്രകാശം ലഭിക്കാതെ, പ്രകാശസംശ്ലേഷണം സാധ്യമാകാത്തതുമൂലം ഉണങ്ങിനശിച്ച കാടുകളില്‍, അഗ്‌നി ,സംഹാരതാണ്ഡവം നടത്തി.ഭൂമിയിലെ കരപ്രദേശം മുഴുവന്‍ ചാരകൂമ്പാരമായപ്പോള്‍,ജീവന്‍ നഷ്ടപെട്ട കടല്‍ജീവികളാല്‍ സമുദ്രത്തിന്റെ അടിത്തട്ട് മൂടപ്പെട്ടു

660 ലക്ഷംവര്‍ഷത്തിനു മുമ്പ്ഭൂമിയില്‍ സംഭവിച്ച ഈ പ്രതിഭാസത്തിലൂടെ അന്ന് നിലനിന്നിരുന്ന 75 ശതമാനം ജീവജാലങ്ങളും അപ്രത്യക്ഷമായി. കരയില്‍വസിച്ചിരുന്ന 55 പൗണ്ടില്‍ കൂടുതല്‍ ഭാരമുള്ളജീവികള്‍ക്കൊന്നും തന്നെനിലനില്‍ക്കാന്‍ സാധിച്ചില്ല.അങ്ങനെ 1800 ലക്ഷംവര്‍ഷങ്ങള്‍ നീണ്ടുനിന്ന ഡൈനസോറുകളുടെ വംശംനാമാവശേഷമായി. ഉരഗവര്‍ഗ്ഗത്തിലെ ബഹുഭൂരിപക്ഷം ജീവികളുടെയൂം തിരോധാനം, ഭൂമുഖത്ത്പുതിയഒരുവര്‍ഗത്തിന്റെ ആധിപത്യത്തിന് കാരണമായി. സസ്തനങ്ങള്‍!!!.

ഡൈനസോറുകളുടെ വംശനാശത്തിന്റെ കാരണങ്ങള്‍ അന്വേഷിച്ച ശാസ്ത്രജ്ഞസംഘം 660 ലക്ഷംവര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമിയില്‍ "ഇറിഡിയം' എന്നമൂലകത്തിന്റെ അതിസാന്നിധ്യം ഫോസില്‍ പഠനത്തിലൂടെ കണ്ടെത്തിയിരുന്നു. ഭൂമിയില്‍ സാധാരണ കാണപെടാത്തതും ഉല്‍ക്കകളില്‍ കാണപെടുന്നതുമായ ഈ മൂലകം പൊടുന്നനെ ഭൂമിയില്‍ അധികതോതില്‍ എത്താന്‍ കാരണം ഉല്‍ക്കാപാതം മൂലമാണെന്ന് അനുമാനിച്ചു.പതിച്ചസ്ഥലത്തെക്കുറിച്ചുള്ള അന്വേഷണം ശാസ്ത്രജ്ഞരെ, മെക്‌സിക്കോയിലെ, യുക്കെട്ടാന്‍ പെനിന്‍സുലേക്ക് വടക്കുഭാഗത്തുള്ള ചിക്ക്‌സൂലൂബിലെകടലിടുക്കിലേക്ക് കൊണ്ടെത്തിച്ചു. ലണ്ടനിലെ ഇമ്പീരിയല്‍ കോളേജിലെ ശാസ്ത്രജ്ഞ, ജോഹാന്നമോര്‍ഗന്റെ നേതൃത്വത്തിലുള്ള സംഘം 1996 ല്‍ എയര്‍ ഗണ്‍ ഉപയോഗിച്ച് മൂന്നുമാസം നടത്തിയ സീസ്മിക്പഠനത്തിലൂടെ ഉല്‍ക്കപതിച്ച കൃത്യസ്ഥലംകണ്ടെത്തി.

അതിന് ചുറ്റുംവലയ രൂപത്തില്‍ ഉടലെടുത്ത ഭൂവിഭാഗം, ഉല്‍ക്കാപാതംമൂലം ചന്ദ്രനില്‍ നിലനില്‍ക്കുന്ന "ഷ്രോഡിങ്ങര്‍ കിടങ്ങിനോട്' വളരെ അധികംസാമ്യമുണ്ടെന്നും കണ്ടെത്തി. ആഹാതം നടന്നസ്ഥലം ഡ്രില്‍ ചെയ്ത് വിവിധ ആഴത്തിലുള്ള പാറ സാമ്പിള്‍ ശേഖരിച്ച്പഠനംനടത്തി ഏതുതരത്തിലുള്ള ജീവികളാണ് ആദ്യം ഈ പ്രദേശത്തേക്ക് തിരികെവസിക്കാനെത്തിയതെന്ന് കണ്ടുപിടിക്കാനാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ ശ്രമിക്കുന്നത് . എണ്ണഖനനത്തിനുപയോഗിക്കുന്ന റിഗ്സ്ഥാപിച്ച് 5000 അടിതാഴ്ചവരെയുള്ള സാമ്പിളുകള്‍ശേഖരിച്ചുകൊണ്ടിരിക്കുന്നു. കടലിനടിയിലെ പാറതുരന്നെടുക്കുന്ന സിലണ്ടര്‍ ആകൃതിയിലെ 10 അടി, 10 അടിനീളമുള്ള ഖണ്ഡങ്ങള്‍ ജെര്‍മനിയിലെ ലാബില്‍ എത്തിച്ച് വിശകലനം ചെയ്യുമ്പോള്‍ ആദ്യസാമ്പിളുകള്‍ വളരെ മൃദുവാണെന്ന്കണ്ടെത്തി.

അല്പംകൂടിതാഴത്തെ പാറകളിലെ ചാരനിറം 500 ലക്ഷംവര്‍ഷങ്ങള്‍ക്കു മുമ്പ്‌പൊട്ടിത്തെറിച്ച മെക്‌സിക്കന്‍ അഗ്‌നിപര്‍വതത്തിന്റെ അവശിഷ്ടങ്ങളാണെന്നും മനസ്സിലാക്കി. ക്രട്ടേഷ്യസ്സ്കാലത്തിന്‍റെ അന്ത്യത്തില്‍ സംഭവിച്ചആഘാതത്തിന്റെ തെളിവുകളായ, ആകാശത്തിനിന്നും പതിച്ചഉരുകിയപാറകളുടെയും. സുനാമിതിരമാലകള്‍ തടുത്തുകൂട്ടിയ പദാര്‍ത്ഥങ്ങളുംഅടങ്ങിയ പാറയുടെഭാഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് ശാസ്ത്രജ്ഞര്‍.

ചൊവ്വക്കും (മാര്‍സ് ),വ്യാഴത്തിനും (ജുപിറ്റര്‍ ), ഇടക്കുള്ള ഒരുഭ്രമണപഥത്തില്‍ തലങ്ങുംവിലങ്ങും, ചരിഞ്ഞും മറിഞ്ഞുംഅനേക കോടിവര്‍ഷങ്ങള്‍ സുര്യനെവലം വച്ചിരുന്നഒരുപട്ടണത്തിന്റെ വലിപ്പമുള്ള ഈപാറക്കഷ്ണം എങ്ങനെയാണ് അവിടുന്നുതെന്നിത്തെറിച്ച്ഭൂമിയെല ക്ഷ്യംവച്ച ്പ്രയാണംആരംഭിച്ചതെന്ന് ഇപ്പോഴുംമനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. ഇതിലും വലിപ്പമുള്ള അനേകംഉല്‍ക്കകള്‍ഇപ്പോഴും ഈപ്രദേശത്ത് അതിവേഗത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. സൗരയൂധത്തിന്റെ താളത്തിന ്ഇളക്കംതട്ടാവുന്നചെറിയ ഒരുപ്രതിഭാസംമതി, മറ്റൊരുഉല്‍ക്കക്ക് ഭൂമിയെലാക്കാക്കിയുള്ള സഞ്ചാരം തുടങ്ങാന്‍.
മനുഷ്യരാശിയെ ഒന്നടങ്കം നിരവധിതവണ കൊന്നൊടുക്കാനുള്ള മാരകആയുധങ്ങള്‍ മിക്ക രാജ്യങ്ങളും നിര്‍മിച്ചുവച്ചിരിക്കുന്നു.ഏറ്റവും അധികം മാരകശേഷിയുള്ള ആയുധങ്ങള്‍ ആരാണ് ആദ്യംനിര്‍മിനിര്‍മ്മിക്കുന്നത്, എന്നപന്തയത്തിലാണ് വികസിതരാഷ്ട്രങ്ങളെല്ലാം. പരസ്പര സ്‌നേഹം,ദയ, സഹവര്‍ത്തിത്വം, എന്നിവയൊക്കെ ആഹ്വാനം ചെയ്യുന്ന മതഗ്രന്ധങ്ങള്‍ തന്നെയാണ് പരസ്പരകലഹത്തിനും കാരണമായി മാറ്റപ്പെടുന്നത് എന്നത് തീ ര്‍ത്തുംവിരോധാഭാസംതന്നെ. മാത്സര്യം മാറ്റിവച്ച് ,എല്ലാരാജ്യങ്ങളും സഹകരിച്ച്, അവരവരുടെ കഴിവുകള്‍ ഏകോകിപ്പിച്ച്, പ്രപഞ്ചരഹസ്യങ്ങളുടെ ചുരുള്‍ അഴിക്കുവാനാണ് ശ്രമിക്കേണ്ടത്

.സഹവര്‍ത്വത്തിലൂടെ പ്രകൃതിദുരന്തങ്ങളുടെ കാരണങ്ങ ള്‍കണ്ടെത്തി അവയെപ്രതിരോധിക്കാനുള്ള മാര്‍ഗംഎത്രയും പെട്ടെന്ന്‌നമ്മള്‍കണ്ടെത്തേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍, അനേകലക്ഷം വര്‍ഷങ്ങള്‍ക്കുശേഷം മറ്റോരു ജീവിവര്‍ഗ്ഗം,ഫോസിലുക ള്‍പരിശോധിച്ച് മനുഷ്യര്‍ എന്നൊരു വര്‍ഗം ഭൂമിയില്‍ ജീവിച്ചിരുന്നു എന്നും അവരുടെ സര്‍വ്വനാശം എങ്ങനെസംഭവിച്ചു എന്നും കണ്ടുപിടിക്കുമാ യിരിക്കാം!!!. വര്‍ഗ്ഗ,ദേശ,മത,ഭാഷ,വേര്‍തിരുവികള്‍ മാറ്റിവെച്ച് ഒത്തൊരുമയോടെ മുന്നോട്ട്‌പോകു ന്നില്ല എങ്കില്‍ മനുഷ്യരാശിയുടെ തിരോധാനം അതിവിദൂരത്തിലല്ല.

സന്തോഷ് പിള്ള
കടപ്പാട് :ഡിസ്കവര്‍ മാഗസിന്‍
അന്ത്യം അരികിലുണ്ട് (സന്തോഷ് പിള്ള)അന്ത്യം അരികിലുണ്ട് (സന്തോഷ് പിള്ള)അന്ത്യം അരികിലുണ്ട് (സന്തോഷ് പിള്ള)അന്ത്യം അരികിലുണ്ട് (സന്തോഷ് പിള്ള)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക