Image

സുനിയേയും വിജീഷിനേയും വാഗമണ്ണിലെത്തിച്ച്‌ തെളിവെടുപ്പ്‌ നടത്തി

Published on 27 February, 2017
സുനിയേയും വിജീഷിനേയും വാഗമണ്ണിലെത്തിച്ച്‌ തെളിവെടുപ്പ്‌ നടത്തി



കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍സുനി വാഗമണ്ണിലും തങ്ങിയിരുന്നതായി പൊലീസ്‌. ആദ്യം കോയമ്പത്തൂരില്‍ ഒളിവില്‍ താമസിച്ചിരുന്ന പ്രതികള്‍ പിന്നീട്‌ വാഗമണ്ണില്‍ എത്തുകയായിരുന്നു. സുനിയേയും വിജീഷിനേയും ഇന്ന്‌ പോലീസ്‌ വാഗമണ്ണിലെത്തിച്ച്‌ തെളിവെടുപ്പ്‌ നടത്തി.

 വിജീഷിനൊപ്പം ബൈക്കിലാണ്‌ സുനി ഇവിടെ എത്തിയത്‌. വാഗമണ്ണില്‍ ഇവര്‍ ഭക്ഷണം വാങ്ങിയ ഹോട്ടലിന്റെ ഉടമ ഇരുവരേയും തിരിച്ചറിഞ്ഞു.

വാഗമണ്ണിലെ ജനവാസം കുറഞ്ഞ സ്ഥലത്താണ്‌ സുനിയും വിജീഷും തങ്ങിയിരുന്നത്‌. ജനവാസമില്ലാത്ത മേഖല ആയതിനാലാണ്‌ ഒളിവില്‍ കഴിയാന്‍ ഈ സ്ഥലം തിരഞ്ഞെടുത്തതെന്ന്‌ പ്രതികള്‍ പോലീസിനോട്‌ പറഞ്ഞു.കുളിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമടക്കമുള്ള സൌകര്യം ഇവിടെയുണ്ട്‌.

സുനിയേയും വിജീഷിനേയും പോലീസ്‌ഞായറാഴ്‌ച കോയമ്പത്തൂരിലെത്തിച്ച്‌ തെളിവെടുത്തിരുന്നു. ഇവര്‍ ഒളിവില്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന്‌ ഫോണും ടാബും കണ്ടെടുത്തിരുന്നു. എന്നാലിത്‌ നടിയുടെ രംഗങ്ങള്‍ പകര്‍ത്തിയ ഫോണ്‍ അല്ലെന്നാണ്‌ സൂചന.

അതേസമയം അഭിഭാഷകനില്‍ നിന്നു ലഭിച്ച മെമ്മറി കാര്‍ഡില്‍ നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഉണ്ടെന്നാണ്‌ പൊലീസിന്റെ സംശയം. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനായി മെമ്മറി കാര്‍ഡ്‌ ശാസ്‌ത്രീയ പരിശോധനയ്‌ക്ക്‌ അയച്ചിട്ടുണ്ട്‌.

യുവനടിയെ ആക്രമണത്തിന്‌ശേഷം മുങ്ങിയ പ്രതി കൊച്ചിയില്‍ തിരിച്ചെത്തി പുതിയ ഫോണ്‍ വാങ്ങിയതായി പൊലീസിനു വിവരം ലഭിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക