Image

നെഞ്ചത്തടിച്ചു കരയുന്നവരെ കാണുമ്പള്‍ പുച്ഛിക്കരുത്‌: പരിഹസിക്കുന്നവര്‍ക്കെതിരേ അജു വര്‍ഗീസ്‌

Published on 06 December, 2016
നെഞ്ചത്തടിച്ചു കരയുന്നവരെ കാണുമ്പള്‍ പുച്ഛിക്കരുത്‌:  പരിഹസിക്കുന്നവര്‍ക്കെതിരേ അജു വര്‍ഗീസ്‌


ജയലളിതയുടെ മരണ വാര്‍ത്തയറിഞ്ഞ്‌ നെഞ്ചില്‍ തല്ലി അലമുറയിട്ടു കരയുന്ന തമിഴ്‌ നാട്ടിലെ സ്‌ത്രീകളെ കുറിച്ച്‌ നിരവധി കമന്റുകളാണ്‌ സോ,ഷ്യല്‍ മീഡിയായില്‍ വന്നകൊണ്ടിരിക്കുന്നത്‌. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന ഇത്തരം ഒരു പ്രതികരണം കടമെടത്താണ്‌ അജുവിന്റെ പ്രതികരണം. 

ഇക്കാര്യങ്ങളില്‍ വാസ്‌തവമുണ്ടെന്നു തിരിച്ചറിഞ്ഞാണ്‌ അതു പ്രേക്ഷകരുമായി പങ്കു വയ്‌കകുന്നതെന്ന്‌ അജു പറയുന്ന. അജു ഫേസ്‌ബുക്കില്‍ പോസ്റ്റ്‌ ചെയ്‌ത കുറിപ്പ്‌ വായിക്കാം.

``തമിഴ്‌നാട്ടിലുള്ളവരെല്ലാം മണ്ടന്‍മാരാണോ? ഒരു ഭരണാധികാരി അസുഖം വന്നു മരിച്ചതിനു നെഞ്ചത്തടിച്ചു നിലവിളിക്കാനും കരയാനും അവിടെയുള്ള ഊളകള്‍ക്ക്‌ ഭ്രാന്താണോ? '' പലരില്‍ നിന്നും ഉയരുന്ന വാക്കുകളാണിത്‌. ഇനി പണ്ട്‌ കോളേജില്‍ ചേര്‍ന്ന സമയത്ത്‌ എന്റെ തമിഴ്‌ കൂട്ടുകാരന്‍ ചോദിച്ചചോദ്യം ഇവിടെ കുറിത്താം. 

`` മച്ചാ, ഞങ്ങടെ അമ്മാ ഞങ്ങള്‍ക്ക്‌ എന്തെല്ലാം കാര്യങ്ങള്‍ ചെയ്‌തു തരുന്നുണ്ടെന്നരിയാമോ? പത്താംക്ലാസ്‌ ജയിച്ച കുട്ടിക്ക്‌ ഫ്രീ ആയി സൈക്കിള്‍, പ്‌സ്‌ ടു കഴിഞ്ഞാല്‍ ലാപ്‌ടോപ്പ്‌, ഗവണ്‍മെന്റ്‌ ആശുപത്രിയില്‍ ജനിക്കുന്ന കുട്ടിക്ക്‌, സോപ്പ്‌, പൗഡര്‍, നാപ്‌കിന്‍, ടൗവല്‍, തുടങ്ങി ഷാമ്പൂ വരെ അമ്മ ബോണ്‍ ബേബി കിറ്റ്‌ എന്ന പദ്ധതി വഴി സര്‍ക്കാര്‍ ചിലവില്‍ നല്‍കും.

പ്രസവം സൗജന്യം. ഇനി ഗവണ്‍മെന്റ്‌ ജോലിയുള്ള സ്‌ത്രീയാണ്‌ പ്രസവിക്കുന്നതെങ്കില്‍ ഒരു വര്‍ഷം അവധിയെടുത്ത്‌ കുടടിയെ പരിചരിക്കാം. ആ സമയത്തെ ശമ്പളം കൃത്യമായി അക്കൗണ്ടില്‍ വരും. ഇനി ജനിക്കുന്നതു പെണ്‍കുഞ്ഞാണെങ്കിലോ, വിവാഹ ചെലവിനായി 50000 രൂപ മുതല്‍ കെട്ടുതാലി വരെ സര്‍ക്കാര്‍ നല്‍കും. 

 പാവപ്പെട്ടവര്‍ക്ക്‌ ടി.വി, ഗ്രൈന്‍ഡര്‍, മിക്‌സി അടക്കം ഒരു വീട്ടിലേക്കുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ നല്‍കും. ഇങ്ങനെ ഒരു സാധാരണ തമിഴനെയും തമിഴത്തിയെയും സംബന്ധിച്ച്‌ അവര്‍ക്ക്‌ നഷ്‌ടപ്പെട്ടത്‌ കേവലം ഒരു ജനനേതാവിനെയല്ല. മറിച്ച്‌ അവരുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്ന ഒരു കൂടപ്പിറപ്പിനെയാണ്‌. 

ഈ നെഞ്ചത്തടിച്ചു കരയുന്നവര്‍ ചാനലില്‍ മുഖം വരാനോ വെറുതേ ഷോ ഓഫിനോ വേണ്ടിയല്ല. ഉള്ളിന്റെ ഉള്ളില്‍ നിന്നു തന്നെയാണ്‌. നമുക്കു വേണ്ടി നല്ലതു മാത്രം ചെയ്യുന്ന നമ്മുടെ കൂടപ്പിറപ്പല്ലാത്ത ഒരാള്‍ അങ്ങനെ ചെയ്‌താല്‍ നമ്മള്‍ കരയില്ലായിരിക്കും. രണ്ടു മിനിട്ട്‌ദുഖിച്ചിട്ട്‌ അടുത്ത വിഷയത്തിലേക്കു പോകും. എന്നാല്‍ ഉപകാരം ചെയ്യുന്നവരെ ജീവനു തുല്യം സ്‌നേഹിച്ചതിനാണോ അവരെ മണ്ടന്‍മാരായി മുദ്ര കുത്തുന്നത്‌? 

ഒരാള്‍ മരിച്ചതില്‍ മനം നൊന്ത്‌ ആത്മഹത്യ ചെയ്യുന്നതിനെയൊന്നും ഈ പോസ്‌റ്റ്‌ പിന്തുണക്കുന്നില്ല. പക്ഷേ ജനറലൈസ്‌ ചെയ്‌ത്‌ മണ്ടന്‍മാരാണെന്നു മുദ്ര കുത്തരുതെന്നു മാത്രം. ഒരു മുഖ്യമന്ത്രി മരിച്ചതിനു സംസ്ഥാനം മൊത്തം കണ്ണീരില്‍ കുതിരുന്നതു കാണുമ്പോള്‍ പുച്ഛിക്കുന്നതിനു പകരം സ്വയം ഒന്നു തിരിഞ്ഞു നോക്കണം. 

ഈ നാട്ടിലെ ഏതെങ്കിലും ഒരു നേതാവു മരിച്ചാല്‍ എന്തു കൊണ്ട്‌ അങ്ങനെ സംഭവിക്കുന്നില്ല എന്നു തിരിച്ചറിയണം. അതു മലയാളി ബുദ്ധിമാനായതുകൊണ്ടോ തമിഴന്‍ മണ്ടനായതുകൊണ്ടോ അല്ല. നമ്മുടെ നാട്ടില്‍ സാധാരണയായി മുഖ്യമന്ത്രി എന്നാല്‍ ചാനലില്‍ മാത്രം കണ്ടു പരിചയമുള്ള തലപ്പത്തുള്ള ഒരു വ്യക്തിയും ഇവിടെ തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി സാധാരണക്കാരുടെ കൂടപ്പിറപ്പില്‍ ഒരാളെ പോലെ എന്ന വ്യത്യാസമാണുള്ളത്‌. അതുകൊണ്ടു നെഞ്ചത്തടിച്ചു കരയുന്നവരെ കാണുമ്പോള്‍ പുച്ഛിക്കരുത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക