(കവിത കുറിക്കാം, കവിതചൊല്ലാം, സര്‍ഗ്ഗ നിമിഷങ്ങള്‍ ആസ്വദിക്കാം
ഇ-മലയാളിയുടെ
ഇ-വേദിയില്‍)
കര്‍ശനമായ നിയമങ്ങള്‍ ഒന്നും നിരത്താതെ കവിതാസ്‌നേഹികള്‍ക്ക്
വിനോദത്തിനായി ഒത്തുകൂടാന്‍ ഇ-മലയാളി ഒരുക്കുന്നു അക്ഷരശ്ലോകവേദി.
ഇതില്‍പങ്കെടുക്കുന്നവര്‍ നാലുവരി കവിത മലയാളം ഫോണ്ട് ഉപയോഗിച്ച് താഴെ
എഴുതുക. ആ കവിതയുടെ അവസാനത്തെ അക്ഷരം തുടങ്ങുന്ന കവിത വേറൊരാള്‍ എഴുതുക.
അമേരിക്കന്‍ മലയാളി കവികളുടെ കവിതകള്‍ കൂടുതല്‍ ഉപയോഗിച്ച് അവരെ
പ്രശസ്തരാക്കുക.
അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ പുരോഗതി ലക്ഷ്യമാക്കുന്ന
ഇ-മലയാളിയുടെ ഈ സംരംഭം എല്ലാ സഹൃദയരും പങ്കെടുത്ത് വിജയിപ്പിക്കുക.
ചില
അമേരിക്കന്‍ മലയാളി കവികളുടെ കവിതകള്‍ താഴെ കൊടുക്കുന്നു. കവികള്‍ക്ക് അവരുടെ
കവിതകളോ മറ്റുള്ള കവികളുടെ കവിതകളോ (നാട്ടിലേയും ഇവിടത്തേയും)
തിരഞ്ഞെടുക്കാം.
എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍
മാതൃത്വം
മഹാതീര്‍ത്ഥം കുടുംബം പുണ്യാശ്രമം
മാതൃചുംബനാലസ്യം പൂതമാം
ജീവാമൃതം
ജീവിതോഷസീലാര്‍ന്ന ജാതവതികളാണ്
ജീവിതം പരിശോഭമാക്കിടും
പ്രസൂനങ്ങള്‍!
ജോര്‍ജ് നടവയല്‍
അതുക്രൂരം മലയാളം
മറക്കുന്നൂ
ജന്മനാട്ടിന്‍ പുണ്യദശകങ്ങളിലെ
ത്യാഗമനീഷികള്‍
കൊളുത്തിയ
നല്ച്ചരിതരീതികളൊക്കെയും.
ജോസ് ചെരിപ്പുറം
സ്പന്ദിക്കുമമ്മതന്‍
സ്‌നേഹാര്‍ദ്രഹൃത്തടം
മന്ദം മണിവീണമീടുന്ന രാഗമായ്
ഓര്‍മ്മയിലെന്‍ ബാല്യകാലം
തെളിയവെ
ഉള്ളില്‍ സ്‌നേഹത്തിന്‍ തിരികള്‍ തെളിയുന്നു.
ജോസഫ്
നമ്പിമഠം
ആടുകള്‍ ഇടയന്റെ പിന്നാലെ
അന്നു ഞായറാഴ്ച ആണെന്ന
ഉള്‍ബോധം
ഞാനും പള്ളിയിലേക്ക്...
അള്‍ത്താരയില്‍
നല്ല ഇടയന്‍,
പ്രതീക്ഷയുടെ പ്ലാവില കാട്ടി
കുഞ്ഞാടുകളെ അറവു ശാലയിലേക്ക്
നയിക്കുന്നു...
എന്നും കുഞ്ഞാടുകളായി തുടരാന്‍ ഉപദേശം
തുടരുന്നു...
(കുഞ്ഞാടുകള്‍ ഒരിക്കലും വിപ്ലവം നടത്തിയ
ചരിത്രമില്ലല്ലോ)
മോന്‍സികൊടുമണ്‍
പാപവിമോചകനീ
പാതിരാവില്‍
പരിപാവനരൂപനായ് പാരിലെത്തി
പാപിയെ തേടി പാരില്‍ വന്ന
പാപ
വിമോചകാ കൈതൊഴുന്നേ!
റജിസ് നെടുങ്ങാടപ്പള്ളി
മഴയും,
കെട്ടുപോകുന്ന അമ്മ
മണങ്ങളും, പൂത്തു നനയുന്ന
മെയ്മാസ-
മരങ്ങളും
മയക്കുന്ന മധുവും, പിന്നെ-
മുന്തിയ
സന്ധ്യയ്ക്ക്
കൂട്ടുകാരീ, നിന്റെ
മധുരാധമജ്ഞരിയും
മെതിയെനിക്കു
HAPPY
മതേഴ്‌സ് ഡേയില്‍
മതിമറന്നറുമാദിക്കാന്‍
സന്തോഷ്
പാല
രാത്രി മോന്തി സ്വപ്നങ്ങള്‍
പകലിരുന്നയവിറക്കുമ്പോള്‍
രാപകല്‍
നിന്നെ
രസിപ്പിക്കുമാ
മണമുണ്ടല്ലോ,
ദീര്‍ഘനിശ്വാസത്തില-
തൊന്നിടയ്ക്കിടെ
പുതുക്കി
വിട്ടേക്കണം
നിശ്ചയം മറക്കാതെ.
ബിന്ദു ടി.ജി.
കവിതയൊഴുകുന്നു
കടലിനോട് ഉപ്പും
തീരത്തോട് മോഹവും
മാനത്തോട് മൗനവും
പുഴയോട് അഴകും
വാങ്ങി.
തമ്പി ആന്റണി
ഓര്‍മ്മയില്‍ മറുന്നുവെച്ച
ഇടവപ്പാതി
മനസ്സില്‍ വെറുതെ
കോറിയിട്ടു
മറക്കാനാവാത്ത
മായാചിത്രങ്ങള്‍
ജോണ്‍വേറ്റം
വിശുദ്ധിയുടെ
ഉറവും, വിഭൂതിയുടെ വഴിയും,
മൂന്നാം സ്വര്‍ഗ്ഗത്തിന്റെ വാതിലും തേടി
നടന്നു.
ആശയശില്പികളുടെ ആദര്‍ശങ്ങളിലൂടെ,
വിജ്ഞാനത്തിന്‍ വിശാലമാം
പാര്‍ശ്വങ്ങളിലൂടെ.
(Poems randomly selected by Sudhir Panikkaveetil)
പങ്കെടുക്കാതിരിക്കുന്നത് മനസ്സിലാക്കാം?
അവതരിപ്പിച്ച് ഈ അക്ഷര ശ്ലോക പംക്തി വിജയിപ്പിക്കുമെന്ന് ആശിക്കുന്നു, ആശംസിക്കുന്നു..
ഇ മലയാളിയുടെ ഈ സംരംഭം അഭിനന്ദനം അർഹിക്കുന്നു. കവികളും സഹൃദയരും അതെങ്കിലും രേഖപ്പെടുത്തേണ്ടതായിരുന്നു.
കയ്യ്കാൽപിടിച്ചും നക്കിതുടച്ചും പണംകൊടുത്തും
പെട്ടെന്നൊരു കവിത കുറിച്ചിടാനെന്നാൽ കഷ്ടം!
നട്ടെല്ലില്ല ഇവർക്ക് പറഞ്ഞിട്ട് കാര്യമില്ല പോട്ടെ
കൊടുക്കണം കവികൾക്കടി ഇടയ്ക്കിടെ
കടിച്ചിടും പട്ടിപോലും കോൽവായിലിട്ടാൽ
പ്രതികരിക്കും കവികളും അക്ഷരശ്ലോകവുമായി
ചതയ്ക്കണം അതുവരെ നമ്മളവരെ മടിച്ചിടാതെ
ഒളിഞ്ഞിരിപ്പുണ്ടത് തീർച്ചതന്നെ
അല്ലെങ്കിൽ എന്തിന് ജനം ഇടിച്ചിടുന്നു
കവിയായിടാൻ ഇങ്ങനെ ഇവിടെ എന്നും?
കാണുന്നവർ തൃക്കണ്ണ്കൊണ്ടെല്ലാം
അതുകൊണ്ടാണിവിടെ തിരക്കുമുഴുവൻ
കവിയായൊന്നു വിലസിടാനായി
തൊലിക്കട്ടിയുണ്ടവർക്ക് കാണ്ടാമൃഗത്തിനൊപ്പം
അടിയെത്ര കിട്ടുമോ അത്രകണ്ട്തൊലിക്കട്ടികൂടും
മടങ്ങിടും പതിമടങ്ങു ശക്തരായി ഞങ്ങൾ
രസകരങ്ങൾ നുറുങ്ങു കവിത കണ്ടു
വരുന്നതിലെന്നാൽ വിഷയമൊന്നും
വരുന്നതോ ഉടനിങ്ങു കുറിച്ചിടുന്നു
മുണ്ടങ്ങേറെ കടവിൽ അടിച്ചലക്കുമളവിൽ
കൊണ്ടാർവേണി ഉടുത്തിരുന്ന വസനം പാറിപ്പറന്നപ്പഴെ
കണ്ടേൻ ഞാൻ കാമൻ കളിച്ചു കൂത്താടിടുന്ന പുണ്യസ്ഥലം
ഒരു തുള്ളിക്കൊരു കുടം എന്നപോലെ
കനത്ത നാശനഷ്ടങ്ങൾ വന്നു ചേരാം
കനിവുതോന്നണേ മാരിദേവാ ഇന്ദ്രാ നിനക്ക്
പിടിച്ചുതള്ളി ഒരുത്തി ഒരുത്തന്റെ ഭാര്യേ
അടിച്ചെടുത്തവനെ പിന്നെ സ്വന്തമാക്കി
കറങ്ങിടേണ്ട 'കാവ്യ' വിഷയമില്ലാതെ നിങ്ങൾ
നിറഞ്ഞു നിലക്കുന്നിത്തരം വാർത്ത പത്രമെല്ലാം
പിടിച്ചു തള്ളി അവനെ സ്വന്തമാക്കാൻ
അവന്റെ കയ്യിലെന്നുണ്ട് ഇത്ര കാര്യമായി?
കൊടുത്ത് കാണും വല്ലതും കാര്യമായി
പിടിവിടില്ല ഇക്കൂട്ടരൊരിക്കൽ സുഖം ലഭിച്ചാൽ!
പ്രശസ്തരാം കവികളുടെ കവിതകൊണ്ട്
തൂടങ്ങി വച്ചക്ഷരശ്ലോകം 'പണിക്കവീട്ടിൽ'
എവിടെ എന്നാലാകവികൾ പോയിമറഞ്ഞു?
തപസ്സിലാവാം നാലുവരി കവിതയ്ക്കുവേണ്ടി!
പ്രസിഡണ്ടും സെക്രട്ടറിയായിയെന്നും
ഒരിക്കൽ കസേര കിട്ടിയാലോ
ഉറച്ചതാണ് ചന്തി അവിടെ എന്നും
ഓടുന്നു പ്രവാസികൾ നാടുനീളെ
കക്കാൻ മാത്രം പഠിച്ചിട്ടെന്തു കാര്യം
നിക്കാൻ പഠിക്കണം അതിന്റെകൂടെ
പരിഭവംവിട്ടു നിങ്ങൾ കവിത കുറിക്കുവിൻ
ഐക്യനാട്ടിലെ ശ്രുതി കേട്ടതാം കവികളെ
അവാർഡും പൊന്നാടയും കിട്ടുമെന്നോർത്തു നിങ്ങൾ
വെറുതെ സമയത്തെ പാഴാക്കിടേണ്ട കേട്ടോ.
വ്യർത്ഥമായി തീർന്നിടും ഓർത്തിടൂ സംഘാടക
പൊന്നിൻ കുടത്തിനൊരു പൊട്ടുകൂടി എന്നപോൽ
പൊന്നാടയാൽ പ്ലാക്കിനാൽ കേമമാക്കു മത്സരം
ങ്ങുന്ന നല്ലൊരു പൊട്ടും
ചേലൊക്കും കൊങ്കമൊട്ടും ചില തരുണികളോ-
ടൊത്തു കാട്ടും പകിട്ടും
പാലിന്നുൾക്കാമ്പുമട്ടും പരിചിനൊടുതിരും
വാക്കിനുള്ളൊരു മട്ടും
ഭൂലോകത്തെപ്പിരട്ടും പുതുമയുമവരെ
പ്പോലെ മറ്റാർക്കു കിട്ടും (വെണ്മണിമഹൻ നമ്പൂതിരിപ്പാട്)
വൈദ്യരാജ നമസ്‌തുഭ്യം
യമരാജ സഹോദര
യമസ്തു ഹരത പ്രാണൻ
വൈദ്യപ്രാണൻ ധനാനി ച
യമരാജന്റെ സഹോദരനായ വൈദ്യരാജ, നമസ്കാരം യമൻ പ്രാണനെ അപഹരിക്കുന്നു. വൈദ്യ താൻ പ്രാണനെയും ധനത്തെയും അപഹരിക്കുന്നു
വായിച്ചുല്ലസിക്കട്ടെ രസിക്കട്ടെ വായനക്കാർ
വീരം ശൃംഗാരം, ഹാസ്യം, കരുണം, അദ്ഭുതം,
ബീഭത്സം, രൗദ്രം, ഭയാനകം, ശാന്തം ഏതുമാവാം
വർത്തിച്ചിടുന്നൊരിക്കൽ ഗുരുവിനു സമമായി
മിത്രമായി മറ്റൊരിക്കൽ
വർത്തിച്ചിടും പിതാവായി, സപദി ജനനിയായ്
കാന്തയായും കദാചിൽ
വർത്തിച്ചിടുന്നു വാഗീശ്വരിയുടെ നടനരാമ-
മായ്, സർവ്വകാലം
വർത്തിച്ചിടുന്നു സാക്ഷാൽ സുരതരുസദൃശം
പുസ്തകം ഹസ്തസംസ്ഥം (ആർ. ഈശ്വരപിള്ള)
ഒരിക്കൽ ഗുരുവിനു തുല്യമായും മറ്റൊരിക്കൽ മിത്രമായും പിതാവായും മാതാവായും ഭാര്യയായും സ്ഥിതി ചെയ്യും. പിന്നീടൊരിക്കൽ വാക്കുകളുടെ അധീശ്വരിയായ സാരസ്വതിദേവിയുടെ വിലാസത്തിനുള്ള ആരാമമായും ഇരിക്കും. കല്പദ്രുമത്തിനു തുല്യമായി എല്ലാ കാലവും വർത്തിക്കാൻ കയ്യിലിരിക്കുന്ന പുസ്തകത്തിനു കഴിയും
ന ജാതുകാമഃ കാമാനാ
മുപഭോഗേന ശ്യാമതി
ഹവിഷാ തൃഷ്ണവർത്മേവ
ഭൂയ ഏവാഭിവർദ്ധതേ (വ്യാസൻ -മഹാഭാരതം )
ഉപഭോഗംകൊണ്ട് കാമം ശമിക്കുന്നില്ല മറിച്ച് ഹോമ ദ്രവ്യങ്ങൾകൊണ്ട് അഗ്നി ആളിക്കത്തുന്നതുപോലെ ഭോഗംകൊണ്ട് കാമാസക്തി വർദ്ധിക്കുന്നതേയുള്ളു (ആയതുകൊണ്ട് മാധവിക്കുട്ടി വാദിക്കുന്നതുപോലെ വേശ്യകളുടെ അരക്കെട്ട് ഉപയോഗശൂന്യം എന്ന് പറയാനാവില്ല)
കുരുക്കിൽ നീ വീഴല്ലേ
അത്യാർത്ഥി നല്ലതല്ല
ഉള്ള കാറ് നീ ഓടിക്ക്
കുലുക്കാതെ ഓടിക്ക
അതിവേഗം ഓടിച്ചാൽ
മയിലേജു കൂടിടും
ഹന്തകേൾക്ക മമ കാന്തതൻ മഹിമ
ചിന്തുപാടുമതു കേൾക്കിലോ
പന്തുപോലെ മുല, കൂന്തൽ മഞ്ജു, ഗതി
ഗന്ധകുഞ്ജരംസമം സഖേ
ചാന്തികഞ്ഞ മിഴി, തേൻകവർന്നമൊഴി
ചാന്തണിഞ്ഞ നിടിലസ്ഥലം
ബന്ധനങ്ങൾ പല ജാതിയുണ്ട് തരു
ണാന്തരംഗമതിങ്ങനെ (കൈക്കുളങ്ങര രാമവാര്യർ)
സുഹൃത്തേ എന്റെ പ്രിയയുടെ മഹിമയെക്കുറിച്ചു കേൾക്കുക. അത് കേട്ടാൽ മൂളിപ്പാട്ട് പാടിപ്പോകും
പന്തുപോലെയാണ് അവളുടെ മുലകൾ. മനോഹരമായ തലമുടി, മദയാനക്ക് തുല്യമായ നടത്തം, മഷിയെഴുതിയ കണ്ണുകൾ. തേനിനേക്കാൾ മധുരമുള്ള വാക്ക്. ചാന്തു തൊട്ട നെറ്റി ഇങ്ങനെ യുവാക്കളുടെ
മനസ്സിനെ ബന്ധനത്തിലാക്കുന്ന പലതരത്തിലുള്ള മികവുകൾ അവൾക്കുണ്ട്
ഏറെപഴക്കം ചെന്ന ചരക്കിനോടൊത്ത് ശയിച്ചുവെന്നാൽ
മാറാരോഗങ്ങളായ സിഫലിസ്ഗുണേരറിയ രോഗങ്ങളാൽ
മാന്തിക്കീറി ക്രന്ദിച്ചലറും തീർച്ചതന്നെ മന്ദാക്രാന്ത നീ
ഭാനുമാനങ്ങുമറഞ്ഞിടും ശശാങ്കനുദിച്ചിടും
നാം ഇരുവരുമൊത്തുചേർന്ന് ഓരോരോ
ശ്ലോകങ്ങൾതീർത്ത് തിമർത്താനന്ദിച്ചിടും
അർക്കശുഷ്ക്കഫല കോമളസ്തനി
തിന്ത്രിണിദല വിശാലലോചനേ
നിംബപല്ലവ സമാന കേശിനി
കീകസാത്മജ മുഖീ വിരാജസേ (തോലൻ)
ഉണങ്ങിയ എരിക്കിൻ കാപോലെയുള്ള സ്തനങ്ങളും വാളൻപുളിയിലയോളംപോന്ന വിശാലമായ കണ്ണുകളും ആര്യവേപ്പിൻ സമാനമായ തലമുടിയും രാക്ഷാസാകരമായ മുഖമുള്ളവളുമായ ഭവതി ശോഭിക്കുന്നു
മദവിവശനജസ്രം മദ്യഭേദത്തെവാഴ്ത്തും
മദനഹതവിവേകർ മൂര്ഖയാം വേശ്യയേയും
കിതവിനിഹ പുകഴ്ത്തും കേവലം ചൂതിനെയും
ഹൃദയരഹിതനാം നായാടി നായാട്ടിനേയും (ലോകം -കുമാരനാശാൻ)
മത്തുപിടിച്ചവൻ മദ്യത്തിന്റെ ഗുണത്തേയും കാമംകൊണ്ട് വിവേകം നഷ്ടപ്പെട്ടവൻ പടുവേശ്യയേയും
ചൂതുകളിക്കാരൻ (ധൂർത്തൻ ) ചൂതിനെയും നായാടി നായാട്ടിനെയും എപ്പോഴും പുകഴ്ത്തിക്കൊണ്ടിരിക്കും
അക്ഷര ശ്ലോകത്തെക്കുറിച്ച് താത്‌പര്യം ഉള്ളവർക്കുവേണ്ടി. ശ്ലോകങ്ങൾ നാലുവരിയിലുള്ളത് നല്ലത്. മൂന്നാമത്തെ വരിയിലെ ആദ്യാക്ഷരം എടുത്ത് അടുത്ത കവിത എഴുതാൻ. വിദ്യാധരൻ അത് പാലിക്കുന്നതായി കാണുന്നു. ഇത് കർക്കശമായ നിബന്ധനയല്ല നേരെമറിച്ചു പഠിക്കാനുള്ള ഒരവസരമായി കരുതിയാൽ മതി
"നിബന്ധനകൾ
ആദ്യം ചൊല്ലുന്ന ശ്ലോകത്തിന്റെ മൂന്നാമത്തെ വരിയിലെ ആദ്യ അക്ഷരം കൊണ്ട് അടുത്തയാൾ ശ്ലോകം ചൊല്ലണം എന്നതാണ് നിബന്ധന.
വൃത്ത നിബന്ധനയുള്ള സദസ്സുകളും എകാക്ഷര സദസ്സുകളും ഉണ്ട്. അനുഷ്ടുപ്പ് വൃത്തത്തിലുള്ള ശ്ലോകങ്ങൾ സ്വീകാര്യമല്ല. അക്ഷരം കിട്ടിയ ശേഷം അതിനൊപ്പിച്ച് നിമിഷശ്ലോകം ഉണ്ടാക്കി ചൊല്ലാവുന്നതാണ്. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ കൊച്ചുണ്ണി തമ്പുരാൻ മുതലായവർക്ക് ഇങ്ങനെ ചൊല്ലാൻ കഴിയുമായിരുന്നു.
ഋ ഖ ഘ ങ ഛ ഝ ട ഠ ഡ ഢ ണ ഥ ഷ ള ഴ റ എന്നീ അക്ഷരങ്ങൾ കേരളത്തിൽ ഉടനീളം വർജ്യമായി കണക്കാക്കപ്പെടുന്നു. ഞ ഫ എന്നീ അക്ഷരങ്ങൾ ചില സ്ഥലങ്ങളിൽ സ്വീകാര്യവും ചില സ്ഥലങ്ങളിൽ വർജ്യവുമാണ്. വർജ്യാക്ഷരം കിട്ടിയാൽ അതിനുശേഷം ആദ്യം കാണുന്ന സ്വീകാര്യ അക്ഷരത്തിൽ ശ്ലോകം ചൊല്ലുക എന്നതാണു സാധാരണ രീതി. സാധാരണ മത്സരങ്ങളിൽ മൂന്നു പ്രാവശ്യം ശ്ലോകം ചൊല്ലാതിരുന്നാൽ മത്സരത്തിൽ നിന്നു പുറത്താകും. ഏകാക്ഷരമത്സരങ്ങളിൽ ഒരു ചാൻസ് വിട്ടാൽ പുറത്താകും.
കിട്ടിയ അക്ഷരത്തിൽ ശ്ലോകം ചൊല്ലാതിരിക്കുന്നതിനെ അച്ചുമൂളൽ എന്നു പറയുന്നു. അച്ചുമൂളാതെ അവസാനം വരെ ചൊല്ലുന്ന ആളാണ് ജയിക്കുക. അവതരണ മത്സരങ്ങളിൽ സാഹിത്യമൂല്യം അവതരണഭംഗി മുതലായവ അളന്നു മാർക്കിടും. മാർക്കു കൂടുതൽ കിട്ടുന്നവരാണ് അവയിൽ ജയിക്കുക.
ഒരേ അക്ഷരം തന്നെ വീണ്ടും വീണ്ടും കൊടുത്തു പിൻഗാമിയെ തോല്പിക്കുന്ന രീതി പണ്ട് പ്രചാരത്തിൽ ഉണ്ടായിരുന്നു. ഇപ്പോൾ അതു മിക്കവാറും എല്ലാ മത്സരങ്ങളിലും നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നു"
കുസുമേ കുസുമോല്പത്തി
ശ്രുയതേന ചദൃശ്യതേ
ബാലേ തവ മുഖംഭോജേ
കഥമിന്ദീവരദ്വയം (കാളിദാസൻ)
പൂവിൽ നിന്ന് പൂവുണ്ടായതായി കേൾക്കുന്നില്ല പെൺകുട്ടി നിന്റെ മുഖമാകുന്ന ഈ താമരപ്പൂവിൽ എങ്ങനയുണ്ടായി രണ്ടു കരിങ്കൂവളപ്പൂക്കൾ (കണ്ണുകൾ)
ഞെട്ടല്ലതിൻ കാഠിന്യം കണ്ടുനിങ്ങൾ
ഇന്ന് നാം കാണും യുവത്വമെല്ലാം
തെന്നൽ പോലങ്ങു പറന്നുപോകും
മലരുകൾ മലയാള കവിതേ നിന്മുന്നിൽ
നിർനിമേഷാക്ഷനായ് നില്പ്തഹോ ഞാനിദം
നിൻ നർത്തനമെന്തത്ഭുതമന്ത്രവാദം (ചങ്ങമ്പുഴ)
മനുഷ്യലോകാബല മാരിലീദൃശം
മനോജ്‌ഞമാം രൂപമുദിപ്പതെങ്ങനെ
അനർഗളം വൈദ്യുതമായ വിഭ്രമം
നിനയ്ക്കിലിഭൂമിയിലുത്ഭവിക്കുമോ?
(കേരളവർമ്മവലിയകോയിത്തമ്പുരാൻ
മണിപ്രവാളശാകുന്തളം)
കാവ്യ ഭാവം തുടിക്കുമെന് മാനസം
നവ്യമാം ചേഷ്ടയിൻ ആവിഷ്കാരം തരും
ശുഭപ്ര പ്രഭാതത്തിനായി കൊതിക്കുന്നു
നിൽക്കുന്നു ചുറ്റിലും കാവ്യവിഷയങ്ങൾ
തൂലികകൊണ്ടത് കോറിയെടുക്കണം കൂടാതെ
ചാലിക്കണം സുന്ദര ഭാവഹാവങ്ങളിൽ
ഇല്ലെനിക്കൊട്ടും അടങ്ങിയിരിക്കുവാനാവില്ല
കുത്തിക്കുറിക്കുറിക്കട്ടെ ഞാനുമൊരണ്ണം അത്
ഉണർത്തട്ടെ ആവേശം കാവ്യ നിപുണരിൽ
വിദ്വാനേവ വിജാനാതി
വിദ്വജ്ജനപരിശ്രമം
നഹിവന്ധ്യവിജാനാതി
ഗുർവീം പ്രസവവേദനാം (നീതിസാരം)
വിദ്വാന്മാരുടെ പരിശ്രമത്തെപ്പറ്റി വിദ്വാൻമാത്രമേ മനസിലാക്കുന്നുള്ളു. വർദ്ധിച്ച പ്രസവവേദന എന്തെന്ന് വന്ധ്യ അറിയുന്നില്ല
ഗോഷ്ടി സാ വിരളാ ന യാത്ര ഘടതെ
സത്താപുരോഭാഗിനാം
നാരീ സാ ഖലു ദുർലഭാ ന കുസൃതി
ശ്ലിഷ്ടം യദീയം മനഃ
ദുഷ്പ്രാപഞ്ച തദംബു തീരജരജോ-
രാജീർന്ന യാദ്ദൂഷയേ-
ദുസ്സാതഞ്ച സുഖന്തദാ വിലയതെ
ദുഃഖാനുവൃത്തിർന്നയൽ (രാമപാണിവാദൻ -ലീലാവതീവീഥി)
എതിരാളികൾ ഇല്ലാത്ത സദസ്സ് കാണാൻ കഴിയില്ല. ശാഠ്യമില്ലാത്ത സ്ത്രീഹൃദയവും ദുർലഭമാണ്. തീരത്തെ പൊടിപടലങ്ങൾ കലർന്ന് മലിനമാകാത്ത ജലവും കാണാൻ കഴിയില്ല. അതുപോലെ ദുഃഖം പിന്തുടർന്ന് കലക്കി കളയാത്ത സുഖവും അസാദ്ദ്യംതന്നെ
താര ഗെന്ഹങ്ങളെ കോർത്തിണക്കെ
ഓമന പൂത്തിങ്കൽ കാണിക്ക വയ്ക്കുന്നു
പൂഞ്ചോല പാലിന് അമര ഭോജ്യം!
വിദ്വാന്മാരാം കവികൾ എവിടെയൊളിച്ചഹോ?
വിട്ടിടൂ നിങ്ങൾ തൻ അക്ഷരശ്ലോകാശ്വത്തെ
കെട്ടട്ടെ അവൻ സമർത്ഥനാണെങ്കിലുടൻ
കെട്ടുവാൻ പക്ഷെ അശക്തനാണ് ഞാൻ
അനന്തമാണക്ഷരശ്ലോക മഹാസമുദ്രം
അതിൽ ഞാൻവെറുമൊരു തുള്ളി മാത്രമല്ലേ?
അച്ചായന്മാരുടെ സ്ത്രീ വിഷയം ആയാലും മതി
ഭവന്തി നമ്രസ്തരവഃ ഫാലോദ്ഗമൈർ
നവാംബുഭിർദൂവിലംബിനോ ഘനഃ
അനുദ്ധതാഃ സൽപുരുഷഃ സമൃദ്ധിഭിഃ
സ്വഭാവ എവൈഷ പരോപകാരിണാം (അഭിജ്ഞാനശാകുന്തളം -കാളിദാസൻ)
വൃക്ഷശാഖകൾ ഫലംതിങ്ങുമ്പോൾ തനിയെ താഴുന്നുവരുന്നു. മേഘങ്ങൾ പുതുവെള്ളം നിറയുമ്പോൾ കൂടുതൽ താഴുന്നു. സത്തുക്കൾ സമൃദ്ധികൊണ്ട് അഹങ്കാരികളാകുന്നില്ല പരോപകാരികളുടെ സ്വഭാവവിശേഷംതന്നെയാണിത്
നിർദോഷാപ്യ ഗുണാവാണി
ന വിദ്വജ്ജന രഞ്ജിനീ
പതിവ്രിതാപ്രൂപാ സ്ത്രീ
പരിണേത്ര ന രോചിതേ (ഹിതോപദേശം)
ദോഷരഹിതമെങ്കിലും ഗുണങ്ങളില്ലാത്ത കവിത (ആധുനിക കവിത) വിദ്വാന്മാരെ സന്തോഷിപ്പിക്കുന്നില്ല പതിവ്രിതായെങ്കിലും രൂപസൗന്ദര്യം ഇല്ലാത്ത സ്ത്രീ ഭർത്താവിന് ഇഷ്ടം ഉണ്ടാക്കുന്നില്ല
കഷ്ടം സ്ഥാനവലിപ്പമോ പ്രഭുതയോ സജ്ജാതിയോ വംശമോ
ദൃഷ്ടശ്രീ തനുധാടിയോ ചെറുതുമിങ്ങോരില്ല ഘോരാനലന്‍
സ്പഷ്ടം മാനുഷഗര്‍വ്വമൊക്കെയിവിടെപ്പുക്കസ്തമിക്കുന്നിത-
ങ്ങിഷ്ടന്മാര് പിരിയുന്നു, ഹാ! ഇവിടമാണദ്ധ്യാത്മവിദ്യാലയം!
കവി : കുമാരനാശാന്, കൃതി : പ്രരോദനം
നഷ്ടപെടുത്തിയോ ജീവിതം സോദരാ ?
ഭ്രഷ്ട്ട് കല്പിച്ചൊരു സ്നേഹ നെയ്യ് ചോറിനി
മൃഷ്ട്ടാന ഭോജനമാക്കുക സാദരം
പുരാണമിത്യേവ ന സാധുസർവ്വം
ന ചാപി കാവ്യം നവ മിത്യവാദ്യം
സന്തഃ പരീക്ഷാന്യതരദ് ഭജന്തേ
മൂഡ പരപ്രത്യയനേയ ബുദ്ധി (മാളവികാഗ്നിമിത്രം -കാളിദാസൻ)
പഴയതാണ് എന്നതുകൊണ്ട്മാത്രം എല്ലാം നന്നായിക്കൊള്ളണമെന്നില്ല. പുതിയതായതുകൊണ്ടു കാവ്യം നിന്ദ്യവും ആകുന്നില്ല. വിവേകിൾ പരിശോധിച്ചിട്ട് നല്ലതു തിരഞ്ഞെടുക്കുന്നു. മൂഢന്മാർ അന്യരാൽ നയിക്കപ്പെടുന്ന ബുദ്ധിയോടുകൂടിയവരാണ് .