Image

മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്ന മാതാവിന് ജീവപരന്ത്യം

പി. പി. ചെറിയാന്‍ Published on 20 October, 2016
മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്ന മാതാവിന് ജീവപരന്ത്യം
സാന്‍ അന്റോണിയൊ: ജനിച്ചു പൊക്കിള്‍ കൊടി ബന്ധം പൊലും കൊഴിഞ്ഞു പോകാത്ത മൂന്ന് ദിവസം പ്രായമുള്ള സ്വന്തം ആണ്‍ കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി ട്രാഷിലേക്ക് എറിഞ്ഞു കളഞ്ഞ മാതാവിനെ കോടതി ജീവപര്യന്തം ശിക്ഷിച്ചു.

2013 ഡിസംബര്‍ 22 ന് നടന്ന സംഭവത്തില്‍ അന്വേഷണം നടത്തിയ പോലീസ് 2014 ജനുവരിയിലാണ് മാതാവ് അല്‍വറാഡൊക്കെതിരെ (28) കൊലക്കുറ്റത്തിന് കേസ്സെടുത്തത്.

ഒക്ടോബര്‍ 20 വ്യാഴാഴ്ച സ്‌റ്റേറ്റ് ഡിസ്ട്രിക്റ്റ് ജഡ്ജി റെ ഒലീവറിയാണ് അല്‍വറാഡൊ കുറ്റക്കാരിയാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. ഇവര്‍ക്ക് പരോള്‍ ലഭിക്കണമെങ്കില്‍ 30 വര്‍ഷത്തെ തടവ് ശിക്ഷ പൂര്‍ത്തിയാക്കണമെന്നും വിധി ന്യായത്തില്‍ ചൂണ്ടിക്കാട്ടി.

2013 ഡിസംബര്‍ 20 യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് അല്‍വറാഡൊ കുഞ്ഞിന് ജന്മം നല്‍കിയത്. രണ്ടാമതൊരു കുഞ്ഞിനെ ഇവര്‍ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ഈ കുട്ടിയെ കൂടാതെ രണ്ടുപേര്‍ കൂടെ ഇവര്‍ക്കുണ്ടായിരുന്നു.

അമ്മയുടെ മുലപ്പാലിന് വേണ്ടി കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞിന്റെ കരച്ചില്‍ നിലക്കുന്നതുവരെ കഴുത്തില്‍ അമര്‍ത്തിപിടിച്ചതായും, തുടര്‍ന്ന് ട്രാഷിലേക്ക് വലിച്ചെറിഞ്ഞതായും ഇവര്‍ സമ്മതിച്ചു.

പ്രോസിക്യൂഷന്‍ വധ ശിക്ഷക്ക് വേണ്ടി പ്രസ്സ് ചെയ്തിരുന്നില്ല. ജീവപര്യന്തം നല്‍കിയത് കുറവാണെന്നാണ് കോടതി അഭിപ്രായപ്പെട്ടത്.

പി. പി. ചെറിയാന്‍

മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്ന മാതാവിന് ജീവപരന്ത്യം
മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്ന മാതാവിന് ജീവപരന്ത്യം
മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്ന മാതാവിന് ജീവപരന്ത്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക