Image

ബ്രാഞ്ചലീന വിവാഹമോചനത്തിനു പിന്നില്‍ മൂത്തമകനും ബ്രാഡ് പിറ്റും തമ്മില്‍ വിമാനത്തില്‍ വച്ചുണ്ടായ വഴക്ക്?

Published on 24 September, 2016
ബ്രാഞ്ചലീന വിവാഹമോചനത്തിനു പിന്നില്‍ മൂത്തമകനും ബ്രാഡ് പിറ്റും തമ്മില്‍ വിമാനത്തില്‍ വച്ചുണ്ടായ വഴക്ക്?

വിവാഹ ബന്ധം വേര്‍പിരിയാനൊരുങ്ങുന്ന പ്രശസ്ത ഹോളിവുഡ് ദമ്പതികളായ ആഞ്ജലീന ജോളിയെയും ഭര്‍ത്താവ് ബ്രാഡ് പിറ്റിനെയും കുറിച്ച്‌ ദിവസം തോറും നിറം പിടിപ്പിച്ച വാര്‍ത്തകള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. താരദമ്ബതികളെ പിരിച്ചത് പിറ്റും മൂത്തമകനായ 15കാരന്‍ മഡോക്സും തമ്മില്‍ വിമാനത്തില്‍ വച്ചുണ്ടായ തര്‍ക്കമാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. തുടര്‍ന്ന് വിമാനം ഇറങ്ങിയ ഉടന്‍ ജോളി വക്കീലിനെ കണ്ട് വിവാഹമോചനം പ്രഖ്യാപിക്കുകയായിരുന്നുവത്ര.

ഇതിനെ തുടര്‍ന്ന് മകനെതിരെ പിറ്റ് ചെയ്തുവെന്നാരോപിക്കുന്ന ബാലപീഡനം അന്വേഷിച്ച്‌ പൊലീസ് രംഗത്തെത്തിയിട്ടുമുണ്ട്. വീട്ടില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും ലോസ് ഏയ്ജല്‍സിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു വിമാനത്തില്‍ വച്ച്‌ ഇവര്‍ പരസ്പരം ഉടക്കുകയും പ്രശ്നമുണ്ടാവുകയും ചെയ്തിരുന്നത്.

എന്നാല്‍ ഇതിനിടയില്‍ പിറ്റ് മകനെ ദേഹോപദ്രവമേല്‍പ്പിച്ചുവെന്നും വഴക്ക് പറഞ്ഞുവെന്നുമുള്ള തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്നാണ് പിറ്റുമായി അടുത്ത വൃത്തങ്ങള്‍ ആരോപിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണീ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. എന്തായാലും മകനെ മര്‍ദിച്ചുവെന്ന കുറ്റത്തിന് എഫ്ബിഐയും ലോസ് ഏയ്ജല്‍സിലെ സോഷ്യല്‍ സര്‍വീസും പിറ്റിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്നലെ രാവിലെ ഹോളിവുഡ് ഹില്ലിലെ ജോളി-പിറ്റ് കോമ്ബൗണ്ടില്‍ ഒരു പൊലീസ് കാര്‍ വന്ന് നില്‍ക്കുന്നത് കാണാമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആ സമയത്ത് ഇവിടെ പിറ്റ് മാത്രമേയുണ്ടായിരുന്നുള്ളുവെന്നും ജോളിയും കുട്ടികളും മാലിബുവിലെ വാടകവീട്ടിലായിരുന്നുവെന്നും സൂചനയുണ്ട്.

വിമാനം ലോസ് ഏയ്ജല്‍സില്‍ ഇറങ്ങി ടാര്‍മാകില്‍ വച്ച്‌ പരസ്പരം വാക് തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്ബ് 15കാരന്‍ വിമാനത്തില്‍ വച്ച്‌ കരഞ്ഞിരുന്നുവെന്നും വാര്‍ത്തകള്‍ പരക്കുന്നുണ്ട്. ഈ സംഭവം മൂലമാണ് ജോളി അടുത്ത ദിവസം വിവാഹമോചന ഹരജി പിറ്റിനെതിരെ ഫയല്‍ ചെയ്യാന്‍ കാരണമായി വര്‍ത്തിച്ചതെന്ന കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത് ടിഎംഇസഡായിരുന്നു. ഈ സംഭവം വിമാനത്തില്‍ വച്ച്‌ സംഭവിച്ചതായതുകൊണ്ടാണ് എഫ്ബിഐ ഇതിനെക്കുറിച്ച്‌ അന്വേഷിക്കുന്നത്. ഈ വിമാനത്തിലുണ്ടായിരുന്ന മറ്റാരോ ഫോണ്‍ വിളിച്ച്‌ പേര് വെളിപ്പെടുത്താതെ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും യുഎസ് വീക്കിലി റിപ്പോര്‍ട്ട് ചെയ്യുന്നു.ഇതിനെ തുടര്‍ന്ന് ഡിസിഎഫ്‌എസ് ഈ കുടുംബവുമായി ടാര്‍മാകില്‍ വച്ച്‌ ഈ കുടുംബത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

മകനെ മര്‍ദിച്ചുവെന്ന കുറ്റത്തിന് പിറ്റിന്റെ പേരില്‍ ഒരു അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് ലോസ് ഏയ്ജല്‍സ് കൗണ്ടി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ചില്‍ഡ്രന്‍ ആന്‍ഡ് ഫാമിലി സര്‍വീസസ് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇത്തരം അന്വേഷണം നടത്തുന്നുണ്ടെന്ന് സ്ഥിരീകരിക്കാനോ അത് നിഷേധിക്കാനോ തങ്ങള്‍ക്ക് അനുവാദമില്ലെന്ന വെളിപ്പെടുത്തലുമായി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ചില്‍ഡ്രന്‍ ആന്‍ഡ് ഫാമിലി സര്‍വീസസിന്റെ വക്താവ് പിന്നീട് രംഗത്തെത്തുകയും ചെയ്തിരുന്നു. പിറ്റുമായി കുട്ടികള്‍ക്കുള്ള ബന്ധം നിര്‍ത്താന്‍ ജോളി ആഗ്രഹിക്കുന്നുണ്ടെങ്കിലും ഈ സമയത്ത് ആറ് മക്കളെയും കൊണ്ട് പിറ്റിനെ സന്ദര്‍ശിക്കാന്‍ ജോളി ആഗ്രഹിക്കുന്നില്ലെന്നാണ് ഇവരുടെ സഹപ്രവര്‍ത്തകന്‍ വെളിപ്പെടുത്തുന്നത്.

ഇവരുടെ ബന്ധം വേര്‍പിരിയാന്‍ കാരണമായത് വിവാഹേതര ബന്ധമാണെന്ന തരത്തില്‍ പരക്കുന്ന വാര്‍ത്തകളെ ഇരുപക്ഷവും നിഷേധിക്കുന്നുണ്ട്. രണ്ടു പേരും കുട്ടികളുടെ ഭാവിയെച്ചൊല്ലി ജാഗരൂകരാണെന്നാണ് ഇവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഉറപ്പിച്ച്‌ പറയുന്നത്. പുതിയ ചിത്രമായ അലൈഡിലെ നായികയായ ഫ്രഞ്ച് താരം മറിയോനുമായി പിറ്റിന് പ്രണയമുണ്ടെന്ന ജോളിയുടെ സംശയമാണ് ഇവരുടെ ബന്ധം തകര്‍ത്തിരിക്കുന്നതെന്ന അഭ്യൂഹം വ്യാപകമാകുന്നതിനിടെയാണ് ഇത് നിഷേധിച്ച്‌ കൊണ്ടുള്ള ഈ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. എന്തായാലും 12 കൊല്ലം ഒരുമിച്ച്‌ കഴിഞ്ഞ ശേഷം രണ്ട് കൊല്ലം മുമ്ബ് മാത്രം വിവാഹം ചെയ്ത ഇവര്‍ വിവാഹമോചനത്തിനായി തയ്യാറെടുക്കുകയാണ്. ദത്തെടുത്തതടക്കം ആറ് മക്കളാണ് ഇവര്‍ക്കുള്ളത്. ആഞ്ജലീന ജോളി ഡിവോഴ്സ് ഫയല്‍ ചെയ്തതില്‍ പിറ്റ് ആകെ അസ്വസ്ഥനാണ്. ഇത് തങ്ങളുടെ ആറ് മക്കളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുമെന്നാണ് അദ്ദേഹം ആശങ്കപ്പെട്ടിരിക്കുന്നത്. അതിന് വേണ്ടി വിവാഹ ബന്ധം വേര്‍പിരിയുന്നത് രഹസ്യമാക്കി വയ്ക്കാന്‍ വരെ അദ്ദേഹം ജോളിയോട് നിര്‍ദേശിച്ചിരുന്നുവെങ്കിലും അവരത് തള്ളി വേര്‍പിരിയല്‍ വാര്‍ത്ത ലോകത്തെ അറിയിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക