Image

മായാവതിയെ ലൈംഗികതൊഴിലാളിയോട് ഉപമിച്ച ബിജെപി നേതാവ് അറസ്റ്റില്‍

Published on 29 July, 2016
മായാവതിയെ ലൈംഗികതൊഴിലാളിയോട്   ഉപമിച്ച   ബിജെപി നേതാവ്  അറസ്റ്റില്‍
പട്‌ന : ബിഎസ്പി അധ്യക്ഷയും എംപിയുമായ മായാവതിക്കെതിരെ മോശം പരാമര്‍ശം നടത്തിയ എംപി ദയാശങ്കര്‍ സിങ്ങിനെ പൊലീസ് അറസ്റ്റു ചെയ്തു. 

ഒളിവില്‍ പോയ ദയാശങ്കറിനെ ബിഹാറിലെ ബക്‌സറില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

മായാവതിയെ ലൈംഗികതൊഴിലാളിയോട് താരതമ്യപ്പെടുത്തിയ ദയാശങ്കര്‍ സിങ്ങിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ലഖ്‌നൌവിലും ഡല്‍ഹിയിലും വന്‍ പ്രതിഷേധം നടന്നിരുന്നു. 

ദളിത് അവഹേളനം, സ്ത്രീകളെ അപമാനിക്കല്‍, സാമുദായിക ധ്രുവീകരണം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് ദയാശങ്കറിനെതിരെ നല്‍കിയ പരാതിയില്‍ ഹസ്രത്ഗഞ്ച് പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് ദയാശങ്കര്‍ ഒളിവില്‍ പോവുകയായിരുന്നു.

ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ പുതിയ വൈസ് പ്രസിഡന്റ് ആയി നിയമിതനായ ശങ്കര്‍ സിങ് തനിക്ക് ലഭിച്ച സ്വീകരണ പരിപാടിക്കിടെയാണ് വിവാദ പരാമര്‍ശം നടത്തിയത്. 

മായാവതി ടിക്കറ്റ് വില്‍ക്കുകയാണ്. കോടികളുമായി ചെന്നാല്‍ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കുകയാണ് അവര്‍ ചെയ്യന്നത്. മായാവതിയുടെ സ്വഭാവം ലൈംഗിക തൊഴിലാളികളുടെ നിലവാരത്തേക്കാള്‍ അധ:പതിച്ചിരിക്കുന്നുവെന്നായിരുന്നു ബിജെപി നേതാവിന്റെ പ്രസ്താവന.

ദയാശങ്കറിന്റ് പരാമര്‍ശത്തിന് മറുപടിയായി മായാവതിയും രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. 

വിവാദപ്രസ്താവനയെ തുടര്‍ന്ന് ദയാശങ്കറിനെ പാര്‍ട്ടി പദവികളില്‍ നിന്നും ആറ് വര്‍ഷത്തേക്ക് പുറത്താക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക