Image

ചലച്ചിത്രമേളയില്‍ ടോണി ഗാറ്റ്‌ലിഫിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

ആശ എസ് പണിക്കര്‍ Published on 27 November, 2015
ചലച്ചിത്രമേളയില്‍ ടോണി ഗാറ്റ്‌ലിഫിന്റെ ചിത്രങ്ങള്‍  പ്രദര്‍ശിപ്പിക്കും
തിരുവനന്തപുരം: ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രശസ്ത ഫ്രഞ്ച് ചലച്ചിത്രകാരന്‍ ടോണി ഗാറ്റ്‌ലിഫിന്റെ തിരഞ്ഞെടുക്കപ്പെട്ട അഞ്ചു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഗാഡ്‌ജോ ദിലോ, ചില്‍്ഡ്രന്‍ ഓഫ് ദി സ്‌റ്റോര്‍ക്ക്, സ്വിങ്, എക്‌സൈല്, ട്രാന്‌സില്വാനിയ എന്നീ ചിത്രങ്ങളാണ് കണ്ടംപററി മാസ്‌റ്റേഴ്‌സ് വിഭാഗത്തില് പ്രദര്‍ശിപ്പിക്കുന്നത്.

ലോകം അപരിഷ്‌കൃതരെന്നും ബഹിഷ്‌കൃതരെന്നും കരുതുന്നവരെക്കുറിച്ചാണ് ടോണി ഗാറ്റ്‌ലിഫിന്റെ ചിത്രങ്ങളിലധികവും. പേര്‍ ഷ്യയിലെ ചേരികളിലെ ന്യൂനപക്ഷവും ജിപ്‌സികളെന്ന വിളിപ്പേരിലറിയപ്പെടുന്ന കുടിയേറ്റക്കാരും നാടുകടത്തപ്പെട്ടവരുമായ റൊമേനികളും ഗാറ്റ്‌ലിഫ് ചിത്രങ്ങളില്‍ കഥാപാത്രങ്ങളാകുന്നു. ജിപ്‌സികളുടെ നാടോടി ജീവിതവും സംസ്‌കാരവും പരീക്ഷണങ്ങളും റൊമേനിയന് വേരുകളുള്ള ഫ്രഞ്ച് സംവിധായകന്റെ പ്രിയപ്പെട്ട പശ്ചാത്തലങ്ങളാണ്. 

രാജസ്ഥാനില്‍ നിന്ന് റൊമേനിയ, ഹംഗറി, മെഡിറ്ററേനിയന്‍  തീരങ്ങളിലേക്കുള്ള ജിപ്‌സി സംഗീതത്തിന്റെ യാത്രയെക്കുറിച്ച് സംഗീതജ്ഞന്‍ കൂടിയായ ഗാറ്റ്‌ലിഫ് 1992 ല്‍് തയ്യാറാക്കിയ ഡോക്യുമെന്ററി 'ലാച്ചോ ഡ്രോമി'ന്റെ ചുവടുപിടിച്ചാണ് 1997ല്‍ ഗാഡ്‌ജോ ദിലോ എന്ന ചിത്രം നിര്‍ മ്മിച്ചത്. സംഗീതമന്വേഷിച്ച് നാടോടിക്കൂട്ടത്തിനിടയിലേക്ക് കടന്നുചെല്ലുന്ന അപരിചിതനിലൂടെ ഗാഡ്‌ജോ ദിലോയുടെ കഥ ചുരുളഴിയുന്നു.

ഗാറ്റ്‌ലിഫിന്റെ അടുത്ത മുഴുനീള കഥാചിത്രമായ ചില്‍ഡ്രന്‍ ഓഫ് സ്‌റ്റോര്‍ക്ക് കുടിയേറ്റക്കാരുടേയും ന്യൂനപക്ഷങ്ങളുടേയും സംഘര്‍ഷങ്ങള്‍ ചര്‍ച്ചചെയ്യുന്ന റോഡ് മൂവിയാണ്. ജീവിതത്തിന്റെ ഏറ്റവും നിഷ്‌കരുണമായ മുഖത്ത് മാനുഷികതയും സന്തോഷവും അന്വേഷിക്കുന്ന ചിത്രമാണ് 1999 ല് പുറത്തിറങ്ങിയ ചില്‍്ഡ്രന്‍  ഓഫ് സ്‌റ്റോര്‍ക്ക്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക