Image

ആദിവാസി അമ്മയുടെ മൂന്നു കുഞ്ഞുങ്ങള്‍ മരിക്കാനിടയായ സംഭവത്തില്‍ ഗൈനക്കോളജിസ്റ്റിന് സസ്പെന്‍ഷന്‍

Published on 03 September, 2015
ആദിവാസി അമ്മയുടെ മൂന്നു കുഞ്ഞുങ്ങള്‍ മരിക്കാനിടയായ സംഭവത്തില്‍ ഗൈനക്കോളജിസ്റ്റിന് സസ്പെന്‍ഷന്‍

കോഴിക്കോട്: മതിയായ ചികിത്സ ലഭിക്കാത്തതിനത്തെുടര്‍ന്ന് ആംബുലന്‍സില്‍ പ്രസവിച്ച ആദിവാസി അമ്മയുടെ മൂന്നു കുഞ്ഞുങ്ങള്‍ മരിക്കാനിടയായ സംഭവത്തില്‍ ഗൈനക്കോളജിസ്റ്റിന് സസ്പെന്‍ഷന്‍. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ: സുഷമയെയാണ് സസ്പെന്‍ഡ് ചെയ്തത്.

വയനാട് വാളാട് എടത്തന കോളനിയിലെ കൃഷ്ണന്‍^അനിത ദമ്പതികളുടെ മക്കളാണ് മതിയായ ചികിത്സ ലഭിക്കാത്തതിനത്തെുടര്‍ന്ന് മരിച്ചത്. യുവതി പ്രസവിച്ച രണ്ടു കുഞ്ഞുങ്ങള്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചിരുന്നു. മൂന്നാമത്തെ കുഞ്ഞ് ഇന്നലെ രാത്രിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക