Image

വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സുഹൃത്ത് അറസ്റ്റില്‍

Published on 15 August, 2012
വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സുഹൃത്ത് അറസ്റ്റില്‍
മുംബൈ: കോളേജ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ഡിവലിയിലെ താക്കൂര്‍ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഗണേശ് ശ്രീരാമനെയാണ് സുഹൃത്ത് കല്‍പേശ് സ്വരാജ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

മിരാ റോഡിന് സമീപം താമസിക്കുകയായിരുന്ന ഗണേശിനെ ആഗസ്റ്റ് 12ന് ഒരു സുഹൃത്തിനെകാണാനെന്ന വ്യാജേനയാണ് വീട്ടില്‍ നിന്നും വിളിച്ചുകൊണ്ടുപോയത്. എന്നാല്‍ മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ കല്‍പേശ് ഗണേശിനെ കൊലപ്പെടുത്തി. പിന്നീട് കൊലപാതക വിവരം അറിയിക്കാതെ എട്ട് ലക്ഷം മോചനദ്രവ്യമാവശ്യപ്പെട്ട് കല്‍പേശ് ഗണേശിന്റെ പിതാവിനെ ഫോണില്‍ വിളിച്ചു. എന്നാല്‍ എട്ട് ലക്ഷം നല്‍കാനാവില്ലെന്ന് പിതാവ് വെളിപ്പെടുത്തിയതോടെ മോചന ദ്രവ്യം മൂന്ന് ലക്ഷമാക്കി കുറച്ചു. 

പണം കൈപറ്റാനായി കാണ്ഡിവലി റെയില്‍ വേ സ്‌റ്റേഷനിലെത്തിയ കല്‍പേശിനെ പോലീസ് കൈയ്യോടെ പിടികൂടുകയായിരുന്നു. താരാപൂര്‍ ന്യൂക്ലിയര്‍ പ്ലാന്റിലെ സിവില്‍ കോണ്‍ട്രാക്റ്ററായ ഗണേശിന്റെ പിതാവ് പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.

വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സുഹൃത്ത് അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക